ശ്രീനഗർ: ജമ്മുകശ്മീരിൽ സാധാരണക്കാർക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹ. പുൽവാമയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് മുംതാസിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു.
ഈ നികൃഷ്ടമായ പ്രവൃത്തി ചെയ്തവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മനോജ് സിൻഹ കൂട്ടിച്ചേർത്തു. പരിക്കേറ്റ രണ്ടുപേർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് മുംതാസ് ബിഹാർ സ്വദേശിയായിരുന്നു. ബിഹാറിലെ തന്നെ റാംപോർ സ്വദേശികളായ മുഹമ്മദ് ആരിഫ്, മുഹമ്മദ് മജ്ബൂൽ എന്നിവർക്കാണ് പരിക്കേറ്റത്.
പുൽവാമയിലെ ഗദ്ദൂറ മേഖലയിലായിരുന്നു ഭീകരാക്രമണമുണ്ടായത്. ഇതിന് പിന്നാലെ സംഭവസ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിക്കുകയും ഭീകരർക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
Comments