നാഗ്പ്പൂർ: 5 വയസ്സുള്ള പെൺകുട്ടിയെ മാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തി. മൃതദേഹം നാഗ്പൂരിലെ മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം ഓടി രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. ഇവർ രണ്ടു പേരും ചേർന്ന് കുട്ടിയെ മർദ്ദിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
പിടിയിലായ പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കാണാൻ സാധിച്ചതെന്ന് പോലീസ് പറയുന്നു. കുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി കണ്ടെത്തി. മരണ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ എന്തെങ്കിലും പറയാൻ സാധിക്കു എന്നും പോലീസ് അറിയിച്ചു.
മരണത്തിൽ ദുരൂഹതയുള്ളതിനാൽ സമഗ്ര അന്വേഷണത്തിനാണ് തയ്യാറെടുക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി ചിന്മയ് പണ്ഡിറ്റ് പറഞ്ഞു.
Comments