ന്യൂഡൽഹി: ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്ത്-ഉൾ-മുജാഹിദ്ദീന്റെ ബംഗ്ലാദേശ് പ്രവർത്തകരായ രണ്ട് ഭീകരർ കൂടി അറസ്റ്റിൽ. ഭോപാലിലെ ഇത്ത്ഖേദി പ്രദേശത്ത് നിന്നാണ് ഇരുവരും പിടിയിലായത്.ബംഗ്ലാദേശിലെ പച്ചാനി സ്വദേശിയായ തബാറുക് ഹുസൈൻ എന്ന സമീദ് അലി മിയാൻ, പൊഖിറ ഗ്രാമത്തിലെ മുഹമ്മദ് സഹദത്ത് ഹുസൈൻ എന്ന അബിദുല്ല മതുബ്ബാർ എന്നിവരാണ് പിടിയിലായത്.
ജിഹാദ് പ്രചരിപ്പിക്കുന്നവരാണ് അറസ്റ്റിലായവർ എന്ന് എൻഐഎ വ്യക്തമാക്കി. സാമൂഹമാദ്ധ്യമങ്ങൾ വഴി വിദ്വേഷം കലർന്ന സന്ദേശങ്ങൾ വിവിധ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഭീകരരുമായി ബന്ധപ്പെടുന്നതിനായി ആപ്പുകൾ വികസിപ്പിച്ച് ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.
കേസിൽ നേരത്തെ ആറു പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.ഭോപ്പാലിലെ ഐഷ്ബാഗിൽ നിന്ന് അനധികൃതമായി കുടിയേറിയ മൂന്ന് ബംഗ്ലാദേശി കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള ആറ് പേരാണ് നേരത്തെ അറസ്റ്റിലായത്. ഈ വർഷം മാർച്ചിൽ ഭോപാൽ പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഏപ്രിലിൽ കേസ് എൻഐഎ വീണ്ടും രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് ആറു പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments