ബമാക്കോ: മാലിയിൽ സുരക്ഷാ സേനയ്‌ക്ക് നേരെ വൻ ഭീകരാക്രമണം നടത്തി ഇസ്ലാമിക് സ്റ്റേറ്റ്. ഭീകരർ നടത്തിയ വെടിവെപ്പിൽ 42 മാലിയൻ സൈനികർ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം.
ടെസ്സിറ്റിലെ മാലിയൻ ആർമി യൂണിറ്റിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. വാഹനത്തിൽ ആയുധങ്ങളുമായി എത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘം സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. ഭീകരരുടെ ആക്രമണത്തിൽ 42 സൈനികർ കൊല്ലപ്പെട്ടതിന് പുറമേ 22 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ സഹാറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയിരിക്കുന്നത് എന്ന് മാലി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അടുത്ത കാലത്തായുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ മാലിയിൽ നടന്നത്. കഴിഞ്ഞ മാസം മാലിയൻ സൈനികർക്ക് നേരെ അൽ ഖ്വായ്ദ ഭീകരാക്രമണം നടത്തിയിരുന്നു.
Comments