ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിലുള്ള ഹിന്ദു ആരാധനാലയത്തിൽ കയറി മോഷണം നടത്തിയ നാല് പേർ അറസ്റ്റിൽ. ക്ഷേത്രത്തിലെ എട്ട് വിഗ്രഹങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിച്ചതിനാണ് നാല് യുവാക്കളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. കറാച്ചിയിലെ ല്യാരി മേഖലയിലെ ക്ഷേത്രത്തിലാണ് വൻ കവർച്ച നടന്നത്. തുടർന്ന് മോഷ്ടിച്ച വസ്തുക്കൾ പ്രതികൾ വിറ്റ് കാശാക്കുകയും ചെയ്തു.
പ്രാദേശിക കുറ്റവാളികളാണ് മോഷണം നടത്തിയത്. വിഗ്രഹം ഉൾപ്പെടെ പ്രതികൾ കവർച്ച ചെയ്ത വസ്തുക്കൾ പണം നൽകി വാങ്ങിയ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെയ്ഫുദ്ദീൻ, സക്കറിയ അൻവർ എന്നിവരുടെ പക്കൽ നിന്നും മോഷണ മുതലുകൾ കണ്ടെടുക്കുകയും ചെയ്തു.
ക്ഷേത്രങ്ങളിൽ ഉൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണങ്ങളും കവർച്ചകളും പാകിസ്താനിൽ പതിവാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇതേസമയത്ത് ഒരുകൂട്ടം മതതീവ്രവാദികൾ പഞ്ചാബ് പ്രവിശ്യയിലെ ഹിന്ദുക്ഷേത്രത്തിലേക്ക് കടന്നാക്രമിച്ച് കയറുകയും ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ ഉൾപ്പെടെ തകർക്കുകയും ചെയ്തിരുന്നു.
Comments