ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ആദിയോഗി പ്രതിമയ്‌ക്ക് മുന്നിലാണ് വിപുലമായ ആഘോഷം നടന്നത്. ദേശീയ പതാക ഉയർത്തിയ ശേഷം ദേശ ഭക്തിഗാനങ്ങളും നൃത്തവും വേദിയിൽ അരങ്ങേറി. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിൽ നമുക്ക് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.
നമ്മുടെ അതുല്യമായ സാംസ്കാരം, ധാർമ്മികത, കഴിവുകൾ, അറിവ് ഇവയെല്ലാം ചേർന്നാൽ ലോകത്തിന് വഴി കാട്ടിയാകുന്ന ഒരു രാഷ്‌ട്രത്തെ നമുക്ക് സൃഷ്ടിക്കാൻ സാധിക്കുമെന്ന് സദ്ഗുരു പറഞ്ഞു. ഭവ്യഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കണം. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗവും വീര്യവും പ്രതിബദ്ധതയുമാണ് ഇന്ന് നമ്മളെ സ്വതന്ത്ര രാഷ്‌ട്രത്തിന്റെ 75 വർഷം ആഘോഷിക്കാൻ സഹായിച്ചത്.
‘സ്വാതന്ത്ര്യം അനുവദിച്ച് തരുന്ന ഒന്നല്ല, അത് സ്വന്തമാകുകയും നഷ്ടമാകുകയും ചെയ്യും. വരൂ..നമുക്ക് ഒരു സ്വതന്ത്ര ലോകത്തിലേക്ക് പറക്കാം’. ‘നൂറുകോടി ഹൃദയങ്ങൾ കവർന്ന അമ്മ. എന്റെ പ്രിയപ്പെട്ട ഭാരതമേ, നീ ഞങ്ങളുടെ ഹൃദയത്തിന്റെ സ്പന്ദനവും ഞങ്ങളുടെ ചുണ്ടുകളിൽ ഒരു ഗാനവും ലോകത്തിന് ഒരു വഴിവിളക്കും ആയിരിക്കട്ടെ’ എന്ന് സദ്ഗുരു ആശംസ നേർന്നു.
Comments