ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടയിൽ കൊല്ലപ്പെട്ട പോലീസ് കോൺസ്റ്റബിൾ സർഫറാസ് അഹമ്മദിന് വിട നൽകി രാജ്യം. ഐആർപി 16-ാം ബറ്റാലിയൻ റംബാനിലെ ഐആർപി 16-ാം ബറ്റാലിയൻ ആസ്ഥാനത്ത് പുഷ്പചക്രം അർപ്പിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് ധീരനായ ഉദ്യോഗസ്ഥന് പോലീസ് സേന വിട നൽകിയത്.
ദോഡ-കിഷ്ത്വാർ-റംബാൻ റേഞ്ച് ഡിഐജി, ഡോ.സുനീൽ ഗുപ്തയുടെ നേതൃത്വത്തിൽ നിരവധി പോലീസുകാർ, അർദ്ധസൈനിക സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, സിവിൽ അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ,രക്തസാക്ഷികളുടെ ബന്ധുക്കൾ എന്നിവരടക്കം നിരവധി പേരാണ് സർഫറാസ് അഹമ്മദിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയിലെ രണ്ട് ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടയിലാണ് കോൺസ്റ്റബിളായ സർഫറാസിന് പരിക്കേൽക്കുന്നത്.അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിക്കും പരിക്കേറ്റു.നൗഹട്ട മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരർ ഉപയോഗിച്ച ഇരുചക്ര വാഹനവും എകെ-74 തോക്കും ഗ്രനൈഡും കണ്ടെടുത്തിരുന്നു.കൂടുതൽ തിരച്ചിൽ ഇപ്പോഴും നടക്കുന്നതായും വിവരങ്ങൾ ഉടനെ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
Comments