മുത്തലാഖ് നിയമം സുപ്രീം കോടതി നിരോധിച്ചതിലൂടെ മുസ്ലിം സ്ത്രീകളുടെ കഷ്ടകാലം ആരംഭിച്ചെന്ന് ഓ അബ്ദുള്ള. സർക്കാരിനും ജനങ്ങൾക്കും ഈ നിയമം എന്താണെന്ന് യഥാർത്ഥത്തിൽ മനസ്സിലായിട്ടില്ല. മുസ്ലിം സമുദായത്തിലേയും മറ്റിതര സമുദായത്തിലേയും ആളുകളോട് താൻ മുത്തലാഖിനെ കുറിച്ച് സംസാരിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. മുത്തലാഖ് എന്താണെന്നു ശരിക്കും ആർക്കും അറിയില്ല എന്ന് ഒ അബ്ദുള്ള സൂചിപ്പിക്കുന്നു.
മുസ്ലിം സമുദായത്തിൽ ഇസ്‌ലാമിക നിയമപ്രകാരം മുത്തലാഖ് ചൊല്ലുന്നത് നിരവധി ഘട്ടങ്ങൾ കഴിഞ്ഞതിന് ശേഷമാണ്. ദാമ്പത്യ ജീവിതത്തിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ തലാഖ് ചൊല്ലാം. പക്ഷെ സ്ത്രീകളെ ഭർത്താവിന്റെ വീട്ടിൽ താമസിപ്പിക്കുകയും അവർക്ക് ആഹാരവും വസ്ത്രവും നൽകുകയും ചെയ്യണം. ഈ വേളയിൽ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുകയില്ല. തുടർന്നും പ്രശ്നങ്ങൾ ഉണ്ടായാൽ ഒരു തവണ കൂടി തലാഖ് ചൊല്ലാം. ദാമ്പത്യ ബന്ധം തുടർന്ന് കൊണ്ടു പോകാൻ സാധിക്കാത്തത് മൂലം മൂന്ന് തവണകളായി തലാഖ് ചൊല്ലി ബന്ധം വേർപിരിയുന്നതിനെയാണ് മുത്തലാഖ് എന്നത് കൊണ്ട് ഇസ്ലാം അർത്ഥമാക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു.
യഥാർത്ഥത്തിൽ ഇസ്ലാമിക നിയമപ്രകാരം മുത്തലാഖ് നടപ്പിലാക്കുന്നത് ഇങ്ങനെ ആണ്. നരേന്ദ്ര മോദി സർക്കാർ ഈ നിയമം സുപ്രീം കോടതി മുഖാന്തരം നിരോധിക്കാൻ തയ്യാറായത് മൂലം പെരുവഴിയിലായത് സ്ത്രീകൾ മാത്രമാണ്. പുരുഷന്മാർ വേറെ വിവാഹം കഴിക്കുകയും കുടുംബ ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ കാര്യം സ്വാഹയായി. വീണ്ടും മുത്തലാഖ് നിയമം പുനഃസ്ഥാപിച്ചെങ്കിൽ മാത്രമേ സ്ത്രീകൾക്ക് രക്ഷയുള്ളൂ എന്നും ഒ അബ്ദുള്ള പറയുന്നു.
Comments