ജമ്മു: ഷോപ്പിയാനിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച കശ്മീരി പണ്ഡിറ്റ് സുനിൽ കുമാറിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു. രണ്ട് പ്രതികളെയാണ് ജമ്മു പോലീസ് തിരിച്ചറിഞ്ഞത്. പ്രതികൾക്ക് കർശന ശിക്ഷ നൽകുമെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗ് പറഞ്ഞു.
നിരോധിത സംഘടനയായ അൽ-ബദർ സംഘടനയിലെ രണ്ട് ഭീകരരാണ് കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തുകയും ബന്ധുവിനെ പരിക്കേൽപ്പിക്കുകയും ചെയ്തത്. ആപ്പിൾ തോട്ടത്തിൽ വെച്ചായിരുന്നു സംവം. ഭീകരർ രാവിലെ തോട്ടത്തിൽ എത്തി എല്ലാവരെയും നിരത്തി നിർത്തുകയും ഇരുവരെയും തിരിച്ചറിഞ്ഞയുടൻ തന്നെ വെടിയിതിർക്കുകയായിരുന്നു. ഒരു ഭീകരൻ വെടിയുതിർത്തപ്പോൾ മറ്റൊരാൾ ദൃശ്യങ്ങൾ പകർത്തി.
നേരത്തെ ഭീകരർ താമസിച്ചിരുന്ന വീട് പോലീസ് കണ്ടുകെട്ടിയിരുന്നു. ഭീകരൻ ആദിൽ വാനിയുടെ കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിതാവും മൂന്ന് സഹോദരന്മാരുമാണ് അറസ്റ്റിലായത്. ജനങ്ങൾ ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കിയാൽ കർശന നിയമനടപടി നേരിടേണ്ടി വരുമെന്ന് ജമ്മു കശ്മീർ വ്യക്തമാക്കിയിരുന്നു. ആയതിനാൽ ഇവർക്ക് താമസ സൗകര്യം ഒരുക്കരുതെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments