ചെന്നൈ: ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് പരാതി നൽകി യുവതി. ചെന്നൈയിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തി.ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ റസ്റ്റോറന്റിന്റെ പ്രവർത്തനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഉടമയ്‌ക്ക് മുന്നറിയിപ്പ് നൽകുകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അശോക നഗർ സ്വദേശിയായ റാണി എന്ന യുവതിയാണ് പരാതി നൽകിയത്. റാണിയും മകനും മാളിലെ റെസ്റ്റോറന്റിൽ നിന്നും ചോള പൂരി ഓർഡർ ചെയ്യുകയും കഴിക്കാനായി എടുത്തപ്പോൾ പുഴു ഇഴയുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്നാണ് പരാതിപ്പെട്ടത്. ചെന്നൈയിലെ കോയംബേഡ് പ്രദേശത്തെ പ്രശസ്ത വെജിറ്റേറിയൻ റെസ്റ്റോറന്റിലാണ് സംഭവം നടന്നത്.
നേരത്തെയും ഇത്തരത്തിൽ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഡൽഹിയിലെ ഒരു പ്രമുഖ ഭക്ഷണശാലയിൽ നിന്നുള്ള ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയിരുന്നു. കഫേ സന്ദർശിച്ച ഒരാൾ തന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് സംഭവം പുറത്തുവിട്ടത്. സംഭവം അറിഞ്ഞയുടൻ തന്നെ റെസ്റ്റോറന്റ് ജീവനക്കാർ മാപ്പു പറഞ്ഞിരുന്നു.
Comments