19 കാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ഡിവൈഎഫ്‌ഐ; മർദ്ദിച്ചു, നിരന്തരം കൊലവിളി, നാട്ടിൽ അരാജകത്വം സൃഷ്ടിച്ച് പ്രാദേശിക നേതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

19 കാരന്റെ ആത്മഹത്യയ്‌ക്ക് പിന്നിൽ ഡിവൈഎഫ്‌ഐ; മർദ്ദിച്ചു, നിരന്തരം കൊലവിളി, നാട്ടിൽ അരാജകത്വം സൃഷ്ടിച്ച് പ്രാദേശിക നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ : പുന്നപ്രയിൽ നന്ദു എന്ന പത്തൊൻപതുകാരന്റെ ആത്മഹത്യയ്‌ക്ക് പിന്നിൽ ഡിവൈഎഫ്‌ഐ എന്ന ആരോപണവുമായി കുടുംബം. ഡിവൈഎഫ്‌ഐ നേതാക്കളുടെ മർദ്ദനത്തെ തുടർന്നാണ് കൗമാരക്കാരൻ ആത്മഹത്യ ചെയ്തത് എന്ന് കുടുംബം ആരോപിച്ചു. നന്ദുവിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ14 ാം തീയതി വൈകീട്ടാണ് 19 കാരനായ നന്ദു ആത്മഹത്യ ചെയ്തത്. ട്രെയിനിന് മുന്നൽ ചാടിയാണ് ജീവനൊടുക്കിയത്. ഇതിന് തൊട്ട് മുൻപ് സഹോദരിയുമായി നന്ദു ഫോണിൽ സംസാരിച്ചിരുന്നു. ഡിവൈഫ്‌ഐക്കാരായ ഫൈസൽ, മുന്ന എന്നിവർ ചേർന്ന് തന്നെ മർദ്ദിച്ചു എന്നാണ് നന്ദു ഫോൺ സംഭാഷണത്തിൽ പറയുന്നത്. സഹോദരി വീട്ടിലേക്ക് വരാൻ പറഞ്ഞെങ്കിലും നന്ദു അത് കൂട്ടാക്കിയില്ല. ട്രെയിൻ വരുന്നു ബൈ എന്ന് പറഞ്ഞാണ് നന്ദു ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ കുറച്ച് നാളുകളാണ് പുന്നപ്രയിൽ അരാജക പ്രവർത്തനങ്ങൾ അരങ്ങേറുന്നുണ്ടെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. പ്രദേശത്തുള്ള യുവാക്കളെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ ക്രൂരമായി മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. തങ്ങളുടെ പാർട്ടിയെയോ ആശയങ്ങളെയോ പിന്തുണയ്‌ക്കാത്തവരെയാണ് മർദ്ദനത്തിന് ഇരയാക്കുന്നത്. പോലീസും ഇതിന് കൂട്ടുനിൽക്കുന്നു എന്നും ആരോപണമുണ്ട്.

നന്ദുവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ കുറേയധികം ഉപദ്രവിച്ചു എന്നാണ് നന്ദുവിന്റെ സഹോദരി പറഞ്ഞത്. വീട്ടിൽ വന്ന് വെല്ലുവിളികൾ നടത്തി. നന്ദുവിനെയും മറ്റ് അഞ്ച് പേരെയും കൊല്ലുമെന്നായിരുന്നു ഭീഷണി. അവർ ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്നും അവർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് സൈറസിനെതിയും ആരോപണങ്ങളുണ്ട്. നന്ദുവിന് ഇതല്ല ഇതിനപ്പുറം കിട്ടണമെന്ന് പ്രസിഡന്റ് വീട്ടിൽ വന്ന് പറഞ്ഞതായി സഹോദരി വ്യക്തമാക്കി. അതിന്റെ കാരണം തങ്ങൾക്ക് അറിയില്ല. നന്ദുവിനെ ഫൈസൽ, മുന്ന എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. നിധിൻ, കുട്ടച്ചൻ, സുമേഷ്, വിഷ്ണു, ഇക്രു എന്നിവർ ഗാംഗായി വീട്ടിലെത്തി കൊലവിളിയും നടത്തിയിരുന്നു. ഡിവൈഎഫ്‌ഐക്കാർ വാളുമായെത്തിയാണ് വെല്ലുവിളികൾ മുഴക്കിയത് എന്നും സഹോദരി കൂട്ടിച്ചേർത്തു.

നന്ദു അവസാനമായി വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോഴും കൂടെ മൂന്ന് പേർ ഉണ്ടായിരുന്നു എന്നാണ് സഹോദരി പറയുന്നത്. സഹോദരനെ ട്രെയിൻ ഇടിച്ചതിന് പിന്നാലെ അവർ പ്രദേശത്ത് നിന്നും കടന്നുകളഞ്ഞു. സീവാൾ ബോയ്‌സ് എന്ന ഡിവൈഎഫ്‌ഐയുടെ തലപ്പത്തിരിക്കുന്ന ആളുകളുടെ സംഘടനയുണ്ട്. അവർ മുഴുവൻ കഞ്ചാവാണ്. സോണിമോൻ എന്നയാളാണ് ഇതിനെല്ലാം കാരണമെന്നും സഹോദരി പറഞ്ഞു. അതിനിടെ നന്ദുവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Tags: SuicideAttackdyfinandhupunnapra
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies