ജമ്മു:തദ്ദേശീയരല്ലത്തവർക്ക് നേരെ അക്രമണം ശക്തമാക്കുമെന്ന ഭീഷണിയുമായി ലഷ്‌കർ-ഇ-ത്വായ്ബയുടെ പിന്തുണയുള്ള ഭീകര സംഘടനയായ കശ്മീരി ഫൈറ്റ്. സംസ്ഥാനത്തിന് പുറത്തുള്ളവർക്കും വോട്ടവകാശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഭീകരരുടെ ഭീഷണി.
ജമ്മു കശ്മീരിലെ ജീവനക്കാർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ അല്ലെങ്കിൽ ജമ്മു കശ്മീർ സ്വദേശികളായ പുറത്തുനിന്നുള്ളവർക്കും ഉൾപ്പെടെയുള്ള പ്രദേശവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഹിർദേഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിലെ പീസ് സ്റ്റേഷനുകളിൽ നിയമിച്ചിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സായുധ സേനാംഗങ്ങൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നും അദ്ദേഹം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി.
അമർനാഥ് യാത്ര പാതയിൽ ഭീകരാക്രമണ പദ്ധതി സുരക്ഷാ സേന കണ്ടെത്തി. ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ജമ്മു കശ്മീരിൽ താമസിക്കുന്ന സർപഞ്ചുകളെയും തൊഴിലാളികളെയും തദ്ദേശീയരല്ലാത്തവരെയും ആക്രമിക്കാൻ പദ്ധതിയിടുന്നതായി വൃത്തങ്ങൾ അറിയിച്ചു.
Comments