തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ ക്ഷേത്രത്തിൽ മോഷണം. ഗണപതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് സംഭവം. പരിശോധനയിൽ സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് സർക്കാർ വിട്ടയച്ച മോഷണക്കേസിലെ പ്രതിയാണ് പിന്നിലെന്ന് കണ്ടെത്തി.
പത്തനംതിട്ട സ്വദേശിയായ കള്ളനെ തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്.അതീവ സുരക്ഷയുള്ള ജയിൽ വളപ്പിൽ മോഷണംനടത്തിയയാളെ എത്രയും പെട്ടെന്ന് കണ്ടത്തേണ്ടത് പോലീസിന്റെ അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്.
സെൻട്രൽ ജയിലിനുളളിലേക്ക് പോലീസ് കാവലുള്ള പ്രധാന കവാടം വഴി അനുവാദം ഇല്ലാതെ ആർക്കും കടക്കാൻ കഴിയില്ല. ജയിൽ വളപ്പിലേക്ക് കടക്കാൻ മറ്റ് ചില വഴിയുണ്ട്. ഇതറിയാവുന്ന ആരോ ആണ് മോഷ്ടാവെന്ന് പോലീസിന്റെ നിഗമനം. 71 കാരനായ പത്തനംതിട്ട സ്വദേശിയിലേക്ക് എത്തിച്ചത്.
തുടർന്ന് വിരലടയാളവും ശേഖരിച്ച് പരിശോധിക്കുകയായിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊലക്കേസിൽ ഉൾപ്പെടാത്ത 33 തടവുകാരെ സർക്കാർ കഴിഞ്ഞയാഴ്ച പുറത്ത് വിട്ടിരുന്നു.
Comments