അസൻസോൾ: പശ്ചിമ ബംഗാളിലെ അസൻസോൾ മുനിസിപ്പൽ കോർപ്പറേഷനിൽ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ച് വിട്ട് തൃണമൂൽ ഗുണ്ടകൾ.
തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് പ്രക്രിയ പരിശോധിക്കാനെത്തിയ പാർട്ടി പ്രവർത്തകരെ എതിരാളികളായ തൃണമൂൽ അനുയായികൾ ആക്രമിച്ചതായി ബിജെപി പറഞ്ഞു. പോൾ ചെയ്ത വോട്ടുകൾ അട്ടിമറിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി എംഎൽഎ ലക്ഷ്മൺ ഘൊരൂയ് ആരോപിച്ചു. സമാധാന പരമായി വോട്ടെുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എത്തിയ പാർട്ടി പ്രവർത്തകരെയാണ് തൃണമൂൽ ഗുണ്ടകൾ മർദ്ദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ അക്രമം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ മേയർ ബിദാൻ ഉപാദ്ധ്യായ ആണ് തൃണമൂലിന് വേണ്ടി മത്സരിക്കുന്നത്. ദിലീപ് ചക്രബർത്തിയാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. സിപിഎമ്മിന്റെ ശുഭാസിസ് മണ്ഡലും കോൺഗ്രസിന്റെ സോംനാഥ് ചോത്തോപാദ്ധ്യയയുമാണ് മറ്റ് സ്ഥാനാർത്ഥികൾ. തൃണമൂൽ സ്ഥാനാർത്ഥി ഒരു വാർഡിൽ നിന്നും വിജയിച്ചിട്ടില്ലെന്നതാണ് കൗതുകം. ബൊങ്കോൺ മുൻസിപ്പാലിറ്റിയിൽ പപ്പായ് രാഹയെ ആണ് തൃണമൂൽ രംഗത്തിറക്കിയത്. ബിജെപിയുടെ അരൂപ് പാൽ ആണ് എതിരാളി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ ഗുണ്ടകൾ വ്യാപക അക്രമം നടത്തിയത് വലിയ വാർത്തയായിരുന്നു. നിരവധി പേർ അതിർത്തി ഗ്രാമങ്ങളിൽ നിന്നും വീടുകൾ ഉപേക്ഷിച്ച് അസമിലേക്കും മറ്റും പലായനം ചെയ്യുന്ന സ്ഥിതി പോലും ഉണ്ടായിരുന്നു.
Comments