കൊച്ചി: കെ.കെ രാഗേഷിന്റെ ഭാര്യയും കണ്ണൂർ സർവ്വകലാശാല നിയമന വിവാദത്തിൽ പെട്ട അദ്ധ്യാപികയുമായ പ്രിയ വർഗീസിനെതിരെ എസ്.ജയശങ്കർ. തൃശൂർ കേരള അർമ്മ കോളേജിലെ ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്ക് ലഭിച്ച ഉത്തരക്കടലാസ് പൂർണമായി നോക്കിയില്ലെന്നും അത് വഴി പരീക്ഷ ഫലം ആറുമാസം താമസിച്ചെന്നും എസ്. ജയശങ്കർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഓഡിറ്റ് റിപ്പോർട്ടും ജയശങ്കർ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു.
നിർബന്ധമായും നോക്കേണ്ടിയിരുന്ന ഉത്തരക്കടലാസുകളുടെ എണ്ണം 165 ആയിരിക്കെ വെറും 35 എണ്ണം മാത്രമാണ് പ്രിയ വർഗീസ് മൂല്യ നിർണയം നടത്തിയത്. 130 എണ്ണം തിരിച്ചയച്ചു. കേരള വർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിശാന്തും ഇത് തന്നെയാണ് ചെയ്തതെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പ്രിയ വർഗീസിന്റെ നിയമനം വിവാദമായ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടത്:
2019ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസ് പരിശോധന ക്യാമ്പിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്കു ലഭിച്ച 165 ആൻസർ ബുക്കിൽ വെറും 35 എണ്ണം നോക്കി മാർക്കിട്ടു; ബാക്കി 130 എണ്ണം തിരിച്ചു കൊടുത്തു.
അദ്ധ്വാനശീലരും കർത്തവ്യ വ്യഗ്രരുമായ ആ ആറു ഗുരുശ്രേഷ്ഠർ താഴെ പറയുന്നവരാണ്.
1) ഡോ. രാജേഷ് എംആർ
2) ദീപ ടിഎസ്
3) പ്രിയ വർഗീസ്
4) ഡോ. ടികെ കല മോൾ
5) ഡോ. ബ്രില്ലി റാഫേൽ
6) ഡോ. എസ്. ഗിരീഷ് കുമാർ.
ഇവരിൽ രണ്ടാം പേരുകാരി പ്രമുഖ കവിതാ മോഷ്ടാവും സാംസ്കാരിക നായികയുമാണ്- ദീപ നിശാന്ത്. മൂന്നാം പേരുകാരി നിയുക്ത കണ്ണൂർ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ.
ഇവരുടെ ശ്രമഫലമായി റിസൽട്ട് ആറു മാസം വൈകി എന്നും ഓഡിറ്റ് റിപ്പോർട്ട് തുടരുന്നു.
എന്നിട്ടോ? ഒരു പാരിതോഷികവും ലഭിച്ചില്ല. കാരണം, കലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ശ്രീ കേരളവർമ്മ കോളേജും ഭരിക്കുന്നത് അദ്ധ്വാനിക്കുന്നവരുടെ പാർട്ടിയാണ്.
https://www.facebook.com/AdvocateAJayashankar/posts/pfbid0jNhX4VQ4EcGF73sEVnnNTbiKMhgHYG1nEQZkxf2SpP25gJrq53J3TFHboQVbauSl
Comments