ജെറുസലേം: ദേശീയ ചാരസംഘടനയായ മൊസാദിന്റെ ഇന്റലിജൻസ് അതോറിറ്റിയുടെ ഡയറക്ടർ പദവിയിൽ വനിതയെ നിയമിച്ച് ഇസ്രായേൽ. ഈ പദവിയിൽ ആദ്യമായാണ് വനിതയെ നിയമിക്കുന്നത്. ഇറാന്റെ ചാര പ്രവർത്തനങ്ങൾ നീരിക്ഷിക്കുന്നതിനുള്ള വിഭാഗത്തിന്റെ മേധാവിയും സ്ത്രീയാണെന്ന് ഇസ്രയേൽ വ്യക്തമാക്കി.ഹീബ്രു ഭാഷയിലെ ‘അലെഫ് (എ)’, ‘കുഫ് (കെ)’ എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് മാത്രമാണ് വനിതകളെ തിരിച്ചറിയാൻ കഴിയുകയെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.
20 വർഷത്തോളം രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ച പരിചയം അലഫിക്കുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നത്. ഇറാനിയൻ ആണവ പദ്ധതി, അന്താരാഷ്‌ട്ര ഭീകരവാദം, അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനും ദേശീയ തലത്തിൽ വിവിധ ചുമതലകളും അലിഫയക്കുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്ത്രീകളുടെ കഴിവും സ്വാധീനവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച് അവസരമാകും ഇത്. ഗവേഷണ വിശകലന മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ മേൽനോട്ടം വഹിക്കുന്നതിലും മൊസാദിന്റെ പ്രവർത്തനങ്ങളിലെ ഉത്തരവാദിത്തങ്ങളുടെ ചുമതലയും ഏജന്റ് എയ്‌ക്കായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ സംഘടനയുടെ കവാടത്തിൽ പ്രവേശിച്ചാൽ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടായിരിക്കില്ലെന്ന് മൊസാദ് മേധാവി ഡേവിഡ് ബർണിയ പറഞ്ഞു.
ഇന്ത്യയിലെ ഇസ്രായേൽ എംബസിയും ഈ ചരിത്രപരമായ നിയമനത്തിന് ഐക്യദാർഢ്യം ട്വിറ്ററിൽ അറിയിച്ചു. മൊസാദിന്റെ ചരിത്രത്തിൽ ഇന്റലിജൻസ് അതോറിറ്റിയുടെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി.ഏജന്റ് ‘എ’യ്‌ക്ക് എല്ലാവിധ ആശംസകളുമെന്നാണ് എംബസി അറിയിച്ചത്.
Comments