ചണ്ഡീഗഡ് : ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗടിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഗോവ സന്ദർശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് സൊണാലി മരിച്ചത്. എന്നാൽ ഇത് വിശ്വസിക്കാനാവില്ലെന്ന് കുടുംബം പറയുന്നു. രാത്രി കഴിച്ച ഭക്ഷണത്തിൽ വിഷാംശംകലർന്നുവോയെന്ന് സംശയിക്കുന്നതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി
മരണം സംഭവിക്കുന്നതിന് മുൻപ് സൊണാലി സഹോദരിയെ വിളിച്ചിരുന്നു. എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് പറഞ്ഞു. വാട്‌സ്ആപ്പിലാണ് വിളിച്ചത്. പിന്നാലെ ഫോൺ കട്ട് ചെയ്തു. തിരികെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും സഹോദരി പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ചയോടെ ചില ജീവനക്കാർക്കൊപ്പനാണ് സൊണാലി ഗോവയിൽ എത്തിയത്. രാത്രി ഒരു വിരുന്നിൽ പങ്കെടുത്തു. ശേഷം താമസസ്ഥലത്തെത്തിയ സൊണാലിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം സൊണാലിയുടെ പോസ്റ്റ് മോർട്ടം ഗോവയിലെ ആശുപത്രിയിൽ വെച്ച് ഇന്ന് നടത്തും. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തും. പോലീസ് നിർദ്ദേശപ്രകാരമാണ് തീരുമാനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
Comments