ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാവേലിക്കര കോടതിയിലേക്ക് മാറ്റാൻ ഉത്തരവ്. കേസിന്റെ വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. പ്രതികളായ എസ്ഡിപിഐ-പോപ്പുലർഫ്രണ്ട് പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
കേസിന്റെ വിചാരണയ്‌ക്കായി ആലപ്പുഴ ബാറിലെ അഭിഭാഷകർ ഹജരാകാൻ തയ്യാറായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശമുണ്ട്. ആലപ്പുഴ ബാറിലെ അഭിഭാഷകൻ ആയിരുന്നു മരിച്ച രഞ്ജിത്ത് ശ്രീനിവാസൻ.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് തീവ്രവാദികൾ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം കുടുംബാംഗങ്ങളുടെ മുൻപിലിട്ട് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇതുവരെ
28 പ്രതികളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
Comments