ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ കൂടുതൽ ഗൂർഖ സൈനികരെ റിക്രൂട്ട് ചെയ്യുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി.യുവാക്കളിൽ ദേശസ്‌നേഹവും , കൂറും പുലർത്തുന്നതിന് പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ചെറുപ്പക്കാരിൽ ഭൂരിഭാഗം ആളുകളും വലിയ പിന്തുണയാണ് നൽകുന്നത്. യുവാക്കൾ ഏതു സാഹചര്യത്തിലും രാജ്യത്തെ സംരക്ഷിക്കാൻ തയ്യാറാണെന്ന് സമ്മതിക്കലാണ് ഇതിലൂടെ പുറത്തു വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂൺ 14ന് അഗ്നിപഥ് റിക്രൂട്ട്മെന്റ് ആരംഭിച്ചത് മുതൽ രാജ്യത്തെ യുവാക്കളിൽ വലിയ സ്വാധീനം ചെലുത്താൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. അഗ്നിപഥ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന യുവാക്കളെ അഗ്നിവീർ എന്നറിയപ്പെടും. രാജ്യ സുരക്ഷ സംബന്ധമായി വർദ്ധിച്ചു വരുന്ന സാധ്യതകളെ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി അഗ്നിപഥ് പദ്ധതിക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിലേക്ക് ഗൂർഖ സൈനികരെ റിക്രൂട്ട് ചെയ്യുന്ന നടപടി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
അഗ്നിവീർ ആകുന്ന ഓരോ സൈനികനും സേനയിൽ നാല് വർഷമാണ് കാലാവധി. സൈനികരുടെ ശാരീരിക ക്ഷമത അനുസരിച്ച് ഇവരെ നിലനിർത്തുകയോ പുതിയതായി ചേർക്കുകയോ ചെയ്യും. ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾക്ക് ശക്തിപകരുന്ന പദ്ധതിയിലൂടെ യുവാക്കൾക്ക് മികച്ച തൊഴിലും സാമ്പത്തിക പാക്കേജും ലഭിക്കും. തുടർച്ചയായി നാല് വർഷം പൂർത്തിയാക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു.
Comments