തിരുവനന്തപുരം: കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭീകരവാദികളെ സംരക്ഷിക്കരുത്. കേരളത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും കെ.ടി.ജലീലിന്റെ രാജ്യ വിരുദ്ധ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം മികച്ച സംസ്ഥാനമാണ്. വിവിധ മേഖലകളിൽ വൈവിധ്യം നിറഞ്ഞ നാട്.
കേരളം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കില്ല. ഭീകരവാദികളെ സംരക്ഷിക്കരുതെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തുറന്നടിച്ചു. ഇക്കാര്യത്തിൽ കേരളത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഗവർണ്ണർ പറഞ്ഞു.
അതേസമയം കെ.ടി.ജലീലിന്റെ രാജ്യ വിരുദ്ധ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകരുത്. സ്വാതന്ത്ര്യ സമരത്തെപ്പറ്റി പോലും ജലീൽ ബോധവാനല്ല. കശ്മീരിന്റെ ചരിത്രം ജലീലിന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാറുകാരനാണോയെന്ന ചോദ്യത്തിന് 86 മുതൽ ആർഎസ്എസുമായി ബന്ധമുണ്ടെന്നായിരുന്നു ഗവർണറുടെ മറുപടി. വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. ആർഎസ്എസുമായുള്ള ബന്ധത്തിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. കണ്ണൂരിൽ അക്രമങ്ങൾ അടിച്ചു വിടുന്നതുപോലെ അല്ല ജനാധിപത്യരീതിയിൽ വേണം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
Comments