ജയ്പൂർ : സമൂഹത്തിൽ വർഗീയത പടർത്തുന്ന തരത്തിൽ വിവാദ പരാമർശം നടത്തി കോൺഗ്രസ് നേതാവ് ഇന്ദിര ദുദി. മുസ്ലീങ്ങളുടെ എണ്ണം ഹിന്ദുക്കൾക്ക് തുല്യമായിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമാസ് നടത്തിയേനെ എന്നായിരുന്നു രാജസ്ഥാനിലെ കോൺഗ്രസ് നേതാവിന്റെ പരാമർശം. ജുൻജുന ജില്ലയിലെ സുൽത്താനയിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം.
”മുസ്ലീങ്ങളുടെ എണ്ണം ഹിന്ദുക്കൾക്ക് തുല്യമായിരുന്നെങ്കിൽ മോദിയും ദിവസത്തിൽ ഏഴ് തവണ നമാസ് ചെയ്യുമായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ കലാപം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്” കോൺഗ്രസ് നേതാവ് പറഞ്ഞു. രാജസ്ഥാൻ ഗതാഗത മന്ത്രി ബ്രിജേന്ദ്ര ഒലയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
സാധാരണക്കാരുടെ മനസ്സിൽ വർഗീയ വിഷം കുത്തിവെയ്ക്കുന്ന തരത്തിലുള്ള പ്രസംഗം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് മുസ്ലീം പ്രീണനമാണ് നടത്തുന്നത് എന്നും ബിജെപി ആരോപിച്ചു.
Comments