റായ്പൂർ: ഝാർഖണ്ഡിൽ മതതീവ്രവാദികളുടെ പീഡനത്തെ തുടർന്ന് കൂട്ടത്തോടെ നാടുവിട്ട് ദളിത് കുടുംബങ്ങൾ. പലമു ജില്ലയിലെ മുർമ്മാട്ടു ഗ്രാമത്തിലുള്ള 50 ഓളം കുടുംബങ്ങളാണ് മറ്റ് നാടുകളിലേക്ക് പലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ ഉപദ്രവങ്ങളെ തുടർന്ന് ജീവിതം ദുസ്സഹമായതായി ഇവർ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് ദളിത് കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് കൂട്ടത്തോടെ പോകാൻ ആരംഭിച്ചത്. മുസ്ലീം കുടുംബങ്ങൾ ധാരാളമായി തിങ്ങിപ്പാർക്കുന്ന മേഖലയാണ് ഇവിടം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊടിയ പീഡനങ്ങളാണ് മുസ്ലീം കുടുംബങ്ങളിൽ നിന്നും ദളിതർക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. അടുത്തിടെ ചില ദളിതരുടെ വീടിന് നേരെ മതതീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ ദളിത് കുടുംബങ്ങൾ തീരുമാനിച്ചത്. ഗ്രാമം വിട്ട കുടുംബങ്ങൾ സമീപത്തെ ടോംഗ്രി പഹഡിയിലാണ് തമ്പടിച്ചിരിക്കുന്നത്.
സംഭവം സബ് ഡിവിഷണൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടപടി സ്വീകരിച്ചിട്ടുണ്ട്. ദളിതരെ ആക്രമിച്ച സംഭവത്തിൽ 12 പേർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഗവർണർ രമേശ് ബായിസ് ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
സർക്കാരാണ് ദളിത് കുടുംബങ്ങൾക്ക് പ്രദേശത്ത് ഭൂമി അനുവദിച്ചത്. എന്നാൽ ഈ ഭൂമി തങ്ങളുടേത് ആണെന്നാണ് മതതീവ്രവാദികളുടെ അവകാശവാദം. ഇവിടെ മദ്രസ നിർമ്മിക്കുകയാണ് ഇവരുടെ ഉദ്ദേശ്യമെന്ന് ദളിത് കുടുംബങ്ങൾ പറയുന്നു.
Comments