ഇന്ത്യ പാക് മത്സരത്തിന് ശേഷം വിരാടിന്റെയും പാണ്ഡ്യയുടെയും പ്രകടനം കണ്ട് കോരിത്തരിച്ചു പോയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ്. ഇരുവരും കളിക്കളത്തിൽ ആറാടുകയായിരുന്നു. വിരാട് ഏറെ നാൾക്ക് ശേഷം തന്റെ ബാറ്റിംഗ് പെർഫോമൻസ് തിരികെ പിടിക്കുകയാണ്. ചിരവൈരികളായ പാകിസ്താന് മേൽ ദയ നൽകാതെ പടർന്നു പിടിക്കുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പാണ്ഡ്യ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. കളിയുടെ അവസ്ഥകളറിഞ്ഞു പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിനറിയാം. ഏഷ്യ കപ്പ് മത്സരത്തിലെ പാകിസ്താനെതിരെയുള്ള ആദ്യ കളിയിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന സ്കോറിനെ പിഴുതെറിയുകയായിരുന്നു.
ഓരോ ഇന്ത്യൻ ആരാധകരുടെയും ഹൃദയം പിടച്ചു നിൽക്കുന്ന നിമിഷത്തിൽ ഹർദിക് പാണ്ഡ്യ പാകിസ്താന് മേൽ മാസ്മരിക പ്രകടനം കാഴ്ച വെച്ചു. വിരാട് വളരെ കാലത്തിന് ശേഷം തന്റെ ഫോമിലേക്ക് തിരികെ വന്നിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തിന് നിർണായക പങ്കു വഹിച്ചു. 34 പന്തിൽ 35 റൺസ് നേടി അദ്ദേഹം പുറത്തു പോയെങ്കിലും കളിയിലെ ഏറ്റവും അധികം റൺസ് നേടിയ താരം അദ്ദേഹം ആണെന്ന് കപിൽ പറഞ്ഞു.
പൂർവ്വാധികം ശക്തിയോടെ വിരാട് തിരിച്ചു വന്നിരിക്കുകയാണ്. കളിയിൽ സ്കോറിംഗ് മാറി മറിഞ്ഞു വരും. പക്ഷെ ഫോം തിരികെ പിടിച്ചാൽ പിന്നോട്ട് പോകാൻ വിരാടിനെ പോലുള്ള മികച്ച കളിക്കാർക്ക് സാധ്യമല്ല. ഇന്ത്യയുടെ അഭിമാനം കാത്ത ഹർദിക് പാണ്ഡ്യ ടീമിന്റെ നെടുംതൂണുകളിൽ ഒരാളാണ്. മികച്ച ബൗളറായ അദ്ദേഹം കളിയുടെ ഏതു സാഹചര്യത്തെയും നേരിടാൻ കഴിയുന്ന താരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments