ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തി സാമ്പത്തിക വളർച്ചയിൽ ചൈനയ്ക്ക് നേരിട്ട തിരിച്ചടി സാമ്പത്തിക വിദഗ്ധരിൽ സജീവ ചർച്ചയാകുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ കടുത്ത പ്രതിസന്ധിയാണ് ചൈനയ്ക്ക് വിനയായതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ വളർച്ചാ നിരക്ക് 13.5 ശതമാനത്തിലെത്തിയപ്പോഴാണ് ചൈനയുടെ നിരക്ക് 0.4 ശതമാനത്തിലൊതുങ്ങിയത്. ആഗോള സമ്പദ്വ്യവസ്ഥകൾ പ്രതിസന്ധിയിലാകുകയും ചൈനീസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ഒരു സമയത്ത് ഇന്ത്യൻ വിപണി കുത്തിക്കുകയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
കൊറോണ മഹാമറിക്കാലത്ത് ഇന്ത്യ നടപ്പിലാക്കിയ സാമ്പത്തിക പാക്കേജുകൾ രാജ്യത്തെ ജനങ്ങളെയും സമ്പദ് വ്യസ്ഥയെയും കാര്യമായി ബാധിച്ചെന്ന് പറയുന്നു. പണമിടപാടുകൾ ശ്രദ്ധിച്ചു നടത്തിയത് കാരണം രാജ്യത്തിന് സാമ്പത്തിക രംഗത്ത് പിടിച്ച് നില്കക്കാൻ സാധിച്ചെന്നാണ് കണക്കുകൾ പറയുന്നത്. പ്രധാനമന്ത്രി ജനങ്ങളിൽ നടപ്പിലാക്കിയ ഗരീബ് കല്യാൺ യോജന അടക്കമുള്ള നിരവധി പദ്ധതികൾ രാജ്യത്ത് സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കാൻ സാധിച്ചു.
2022 -2023 സാമ്പത്തിക വർഷത്തിൽ മോദി സർക്കാരിന്റെ മൂലധനച്ചെലവ് 1.75 ലക്ഷം കോടി രൂപയാണ്. പ്രധാനമന്ത്രി ജനങ്ങളിൽ നടപ്പിലാക്കിയ ഗരീബ് കല്യാൺ യോജന അടക്കമുള്ള നിരവധി പദ്ധതികൾ രാജ്യത്ത് സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കാൻ സാധിച്ചു. അതേസമയം കൊറോണയ്ക്ക് ശേഷം ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ചൈന അതിശക്തമായ സാമ്പത്തിക പിരിമുറുക്കം അനുഭവിക്കുകയാണ്. ഇതിനെ മറികടക്കുവാൻ ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നും വിദഗ്ദർ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ മൊത്തം ജിഡിപി 36.85 ലക്ഷം കോടി രൂപയാണ്. ഇത് കൊറോണയ്ക്കും മറ്റു പകർച്ചവ്യാധികൾക്ക് മുൻപുള്ള സാമ്പത്തിക നിലയേക്കാൾ 3.83% കൂടുതലാണ്. കാർഷിക മേഖലയിൽ 4.5 ശതമാനം വളർച്ചയും ഉൽപാദന മേഖലയിൽ 4.8 ശതമാനം വളർച്ചയും ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മമെന്റിന്റെ ജിഡിപി കണക്കുകൾ പ്രകാരം 2022 ഏപ്രിൽ- ജൂൺ മാസങ്ങളിൽ ചൈന 0.4% ,ജർമ്മനി 1.7%, യുഎസ് 1.7%, ഫ്രാൻസ് 4.2%, ഇറ്റലി 4.6%, കാനഡ 4.8%. എന്നിങ്ങനെയാണ് വളർച്ചാ നിരക്ക്.
Comments