ദിസ്പൂർ: ഭീകര സംഘടനയായ അൽ ഖ്വയ്ദ, അൻസറുള്ള ബംഗ്ലാ ടീമുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്ത് അസം പോലീസ്. അജ്മൽ ഹുസൈൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഇതു വരെ 38 ഭീകരരെയാണ് കസ്റ്റഡിയിലെടുത്തത്.
ഗുവഹത്തിയിലെ രഘുനാഥ് പാതയിൽ താമസിക്കുന്നയാളാണ് അറസ്റ്റിലായ പ്രതി. ഇയാളെ ഗോൽപാറ പോലീസാണ് അറസ്റ്റ് ചെയതത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ അന്വേഷണസംഘത്തിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് പോലീസ് സൂപ്രണ്ട് വിവി രാകേഷ് റെഡ്ഡി പറഞ്ഞു. പ്രതി ബംഗ്ലാദേശ് ഭീകരർക്ക് താമസ സൗകര്യം ഒരുക്കി കൊടുത്തതായും അൽ ഖ്വയ്ദയുടെ പരിശീലന ക്യാമ്പിൽ പങ്കെടുത്തതായും അന്വേഷണത്തിൽ വ്യക്തമായി.
നേരത്തെ അൽഖ്വയ്ദ ബന്ധമുള്ള രണ്ട് ഇമാമുകളെ ഗോൽപാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദൂസ് സുഭൻ, ജലാലുദ്ദീൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.
Comments