ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്നതിനിടയിൽ യുക്രെയ്നിൽ കുടുങ്ങി കിടന്നിരുന്ന ബംഗ്ലാദേശി വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരികെ കൊണ്ട് വരാനും അവർക്ക് വേണ്ട മൈത്രി വാക്സിനേഷൻ നൽകാനുള്ള സംവിധാനം ഒരുക്കിയതിനും നരേന്ദ്ര മോദിയെ പ്രശംസിച്ച് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
കൊറോണ മഹാമാരി സമയത്ത് ഇന്ത്യ വലിയ സഹായമാണ് നൽകിയത്. അയൽ രാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ വാക്സിൻ എത്തിക്കുകയും മനുഷ്യ ജീവന്റെ പ്രാധാന്യത്തെ മനസ്സിലാക്കി നിലകൊണ്ടതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇന്ത്യ കോടിക്കണക്കിന് വാക്സിനുകളാണ് ലോകത്തെ പല രാജ്യങ്ങളിലേക്കും സൗജന്യമായി കയറ്റി അയച്ചത്. വലിയ മനസ്സിന്റെ ഉടമകൾക്ക് മാത്രമേ ഇത്തരമൊരു മഹത്തായ കാര്യം ചെയ്യാൻ സാധിക്കുകയുള്ളു എന്നും അവർ പറഞ്ഞു.
റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തുന്ന സാഹചര്യത്തിൽ യുക്രെയിനിൽ കുടുങ്ങി കിടന്നിരുന്ന ഇന്ത്യൻ വിദ്ധ്യാർത്ഥികളെ ഓപ്പറേഷൻ ഗംഗയിലൂടെ നാട്ടിലെത്തിക്കാൻ ഇന്ത്യക്ക് നിമിഷ നേരം മതിയായിരുന്നു. ഇന്ത്യക്കു പുറമെ നിരവധി ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കും തുണയായി എത്തിയത് ഓപ്പറേഷൻ ഗംഗയായിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 5 ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
Comments