ന്യൂഡൽഹി: മദ്യ കുംഭകോണത്തിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്. മദ്യ മാഫിയയുടെ തോളിൽ കയ്യിട്ട് നടക്കുന്ന ആം ആദ്മി പാർട്ടി ബേവ്ഡി സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടി അഴിമതി മുക്തമാക്കുക എന്ന മുദ്രാവാക്യത്തോടെ അധികാരത്തിൽ കയറിയെങ്കിൽ അവർ നടത്തുന്നത് വൻകിട അഴിമതികളാണെന്ന് ഠാക്കൂർ ആരോപിച്ചു. സംസ്ഥാനത്ത് മദ്യ മാഫിയകളെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയുമാണ് ഇവർ ചെയ്യുന്നത്. വികസന പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ കെജ്രിവാൾ അഴിമതിയിലൂടെ സംസ്ഥാനത്തെ കുട്ടിച്ചോറാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതിയിൽ ഭരണത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ആം ആദ്മി പാർട്ടിയിലെ ഡൽഹി , പഞ്ചാബ് സംസ്ഥാനങ്ങളിലുള്ള ആരോഗ്യമന്ത്രിമാർ ജയിലിൽ കഴിയുമ്പോൾ അവർക്ക് ആദർശം പറയാൻ എങ്ങനെ സാധിക്കുന്നു എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അഴിമതിക്കെതിരെ ജനങ്ങളെ അണിനിരത്തിയ കെജ്‌രിവാൾ ഇപ്പോൾ ചെയ്യുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് മുഖം രക്ഷിക്കുന്ന പരിപാടിയാണ്. കഴിഞ്ഞ 15 ദിവസമായിട്ടും താൻ ഉന്നയിച്ച അഴിമതി ആരോപണത്തിൽ വ്യക്തമായ മറുപടി നൽകാനോ വിശദീകരണം നൽകാനോ അവർക്കു കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments