ന്യൂഡൽഹി: ഇന്ത്യ ഇന്ന് ലോകസാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്നത് സ്ഥിരത യാർന്ന നയങ്ങളുടെ നേട്ടമാണെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. 2047 ഓടെ രാജ്യം ആഗോള സാമ്പത്തിക ശക്തിയായും വികസിത രാജ്യമായും മാറുമെന്നും ധനകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ അതിശക്തമായ മുന്നേറ്റമാണ് എല്ലാ രംഗത്തും കാഴ്ചവെയ്ക്കുന്നത്. നമ്മൾ തീരുമാനിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമാണ്. ഒപ്പം പലരംഗത്തും മാറ്റങ്ങൾ ഇനിയും വരുത്തേണ്ടതുണ്ട്. അത്തരം പദ്ധതികൾ വഴിമാത്രമേ ഇന്ത്യ വികസിത രാജ്യമാകൂ എന്നും ധനകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വാണിജ്യവ്യാപാര രംഗത്തെ കുതിച്ചുചാട്ടത്തിന് അടിസ്ഥാനം ഡിജിറ്റലൈ സേഷനാണ്. ഇതിനൊപ്പം വിദ്യാഭ്യാസമേഖലയിലെ വളർച്ച അനിവാര്യമാണ്. അത് ആധുനിക ലോകത്തെ മാറ്റങ്ങൾക്ക് അനുഗുണമായിരിക്കുകയും വേണം. ഇതിനെല്ലാം പിന്തുണയായി അടിസ്ഥാന സൗകര്യവികസനവും നടക്കണം. അതിവിശാലമായ ഇന്ത്യയുടെ ഗ്രാമീണ മേഖല നഗരങ്ങളുമായി എല്ലായിപ്പോഴും ബന്ധപ്പെട്ടിരിക്കേണ്ടതും അനിവാര്യ മാണെന്നും അതിനായി എല്ലാവരും പരിശ്രമിക്കണമെന്നും ധനകാര്യമന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളെ കാര്യക്ഷമമാക്കാനാണ് സ്വകാര്യവൽക്കരിക്കുന്നത്. പ്രവർ ത്തന മികവിന് മാത്രമാണ് ഇനി പരിഗണന. ആഗോളതലത്തിൽ മത്സരിക്കുന്ന രാജ്യത്തിന് കരുത്തുപകരേണ്ട സ്ഥാപനങ്ങളുടെ മെല്ലപോക്ക് അംഗീകരിക്കാനാവില്ലെന്നും ധനകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. കേന്ദ്രസർക്കാർ എല്ലാരംഗത്തും പരമാവധി ധനസഹായവും പരിശീലനവും നൽകുന്നുണ്ട്. അതിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ബാങ്കുകളുടെ കാര്യത്തിലും നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും ധനകാര്യമന്ത്രി ഓർമ്മിപ്പിച്ചു.
Comments