ബെംഗളൂരു: ചരിത്രം ആവർത്തിക്കാൻ തയ്യാറെയടുത്ത് ഐ എസ് ആർ ഒ. രാജ്യത്തിന്റെ വാണിജ്യ വ്യവസായ രംഗത്ത് ചടുലമായ കുതിച്ച് ചാട്ടത്തിന് വേണ്ടി പുതിയ പി എസ് എൽ വി ലോഞ്ചർ നിർമ്മിക്കാൻ 860 കോടി രൂപയുടെ കരാറിൽ ഒപ്പു വെച്ചു. ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ വെച്ചു നടന്ന ഏഴാമത് സ്‌പേസ് എക്സ്പോ 2022ന്റെ ഉദ്ഘാടന ചടങ്ങിൽ എച്ച്എഎല്ലും എൻ എസ് ഐ എല്ലും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.
സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് 860 കോടി രൂപ ചിലവ് വരും. ഇത് വരെ 52 പി എസ് എൽ വി റോക്കറ്റുകൾ ഐ എസ് ആർ ഒ വിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയുടെ കുതിപ്പിന് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യാവസായിക രംഗത്തെ കുതിപ്പിന് സഹായകരമാകുന്ന ഈ പരീക്ഷണം വിജയിച്ചാൽ ഇന്ത്യക്ക് വലിയ നേട്ടമാകും കൈവരിക്കാൻ സാധിക്കുക എന്ന് അധികൃതർ പറയുന്നു.
പി എസ് എൽ വി- എക്സ് എൽ ലോഞ്ച് വെഹിക്കിളുകൾ യാഥാർത്ഥ്യമാക്കുന്നതിനായി 2019 ഓഗസ്റ്റിൽ ന്യുസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി സംസാരിച്ചിരുന്നു. എന്നാൽ ബെംഗളൂരു സ്‌പേസ് എക്സ്പോയിൽ വെച്ച് നടന്ന ലേലത്തിൽ എച്ച് എ എല്ലിന്റെ അധീനതയിലുള്ള കൺസോർഷ്യം അതേറ്റെടുക്കുകയായിരുന്നു. പുതിയ റോക്കറ്റ് ലോഞ്ചർ നിർമ്മിക്കാൻ കരാർ ഒപ്പിടുമ്പോൾ ഇന്ത്യ പുതു ചരിത്രം കുറിക്കാൻ തയ്യാറെടുക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു.
Comments