പാറ്റ്‌ന: ബിഹാറിൽ യുവതിയെ നിക്കാഹ് ഹലാലയ്‌ക്ക് നിർബന്ധിക്കുന്നതായി പരാതി. സംഭവത്തിൽ മനുഷ്യാവാകശ കമ്മീഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. മുത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയ ഭാര്യയെ വീണ്ടും വിവാഹം ചെയ്യണമെങ്കിൽ, ഭാര്യ മറ്റൊരു പുരുഷനെ വിവാഹം ചെയ്ത് മുത്വലാഖിലൂടെ ബന്ധം വേർപ്പെടുത്തണമെന്ന സമ്പ്രദായമാണ് നിക്കാഹ് ഹലാല.
മുസാഫർപൂർ സ്വദേശിനിയാണ് പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. നിലവിൽ കുഞ്ഞുമായി സ്വന്തം വീട്ടിലാണ് യുവതിയുടെ താമസം. അടുത്തിടെ ഇവിടേക്ക് എത്തിയ ഭർതൃവീട്ടുകാർ നിക്കാഹ് ഹലാലയ്‌ക്ക് നിർബന്ധിച്ചെന്നാണ് യുവതിയുടെ പരാതി. ഇതിനായി ഭർത്താവിന്റെ സഹോദരനെ വിവാഹം ചെയ്യാൻ ഇവർ നിർദ്ദേശിച്ചതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് മനുഷ്യാവകാശ പ്രവർത്തകർ മുസാഫർപൂരിലെ യുവതിയുടെ വീട് സന്ദർശിച്ചു.
അഞ്ച് വർഷം മുൻപായിരുന്നു യുവതിയുടെ വിവാഹം. എന്നാൽ മാസങ്ങൾക്ക് ശേഷം ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കാൻ ആരംഭിച്ചു. 10 ലക്ഷം രൂപയും അഞ്ച് കിലോ സ്വർണവും വേണമെന്ന് ആയിരുന്നു ഇവരുടെ ആവശ്യം. ഇത് കിട്ടില്ലെന്ന് ഉറപ്പായതോടെ മുത്വലാഖ് ചൊല്ലി യുവതിയെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു.
Comments