ചെന്നൈ: കണക്കിന്റെ അടിസ്ഥാനം പോലുമറിയാത്ത ഏറ്റവും കൂടുതൽ കുട്ടികൾ ഉളളത് തമിഴ്മാട്ടിലെന്ന് റിപ്പോർട്ട്. നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷൻ റിസേർച്ച് ആന്റ് ട്രെയിനിംഗ് (എൻസിആർടി) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഓറൽ റീഡിംഗ് ഫ്ലൂവൻസി വിത്ത് റീഡിംഗ് കോംപ്രിഹെൻഷനും ന്യൂമറസിയും 2022’ എന്ന ദേശീയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്.
വളരെ പരിമിതമായ അറിവും വൈദഗ്ധ്യവുമുള്ള കുട്ടികളാണ് സംസ്ഥാനത്തുള്ളത്. അടിസ്ഥാനപരമായ കണക്കുകൾ അറിയാവുന്നവർ 37 ശതമാനം മാത്രമാണ്. എട്ട് ഭാഷകളിൽ മൂന്നാം ക്ലാസിലെ നാലിലൊന്ന് കുട്ടികൾ മാത്രമാണ് വായിക്കാൻ അറിയാവുന്നവർ. ആഗോള തലത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും ദേശീയ റിപ്പോർട്ടിൽ പറയുന്നു. തമിഴ് പഠിക്കുന്ന കുട്ടികളിൽ 42 ശതമാനം പേർക്കും അടിസ്ഥാനപരമായി വായിക്കാനറിയില്ല.
അടിസ്ഥാന സാക്ഷരതയിലും സംഖ്യശാസ്ത്രത്തിലും കുട്ടികൾ എത്രമാത്രം നൈപുണ്യമുള്ളവരാണെന്ന് അറിയുന്നതിനാണ് ഇത്തരത്തിൽ പഠനം നടത്തിയത്. സംഖ്യകൾ തിരിച്ചറിയുക, സങ്കലനം, വ്യവഹരിക്കൽ, ഗുണനം, ഭിന്നസംഖ്യകൾ, സംഖ്യകളും രൂപങ്ങളും അടങ്ങുന്ന പാറ്റേണുകൾ തിരിച്ചറിയൽ എന്നിവയാണ് പരിശോധിച്ചത്. 11 ശതമാനം പേർക്ക് ഏറ്റവും അടിസ്ഥാന ടാസ്ക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 37 ശതമാനം പേർ ടാസ്ക്കുകൾ ഭാഗികമായും 42 ശതമാനം പേർ ടാസ്ക് വിജയകരമായും പൂർത്തിയാക്കി. പത്തു ശതമാനത്തിൽ താഴെ മാത്രം കുട്ടികളാണ് കഴിവുകൾ വികസിപ്പിച്ചത്.
2026-2027-ഓടെ മൂന്നാം ക്ലാസ് അവസാനിക്കുന്നതോടെ അടിസ്ഥാന വൈദഗ്ധ്യം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ദേശീയ ദൗത്യമായി വിദ്യാഭ്യാസ മന്ത്രാലയം 2021 ജൂലൈയിൽ വായനയിൽ പ്രാവീണ്യം നേടുന്നതിനുള്ള ദേശീയ സംരംഭം ആരംഭിച്ചിരുന്നു. എൻസിആർടിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
Comments