കൊച്ചി: മത്സ്യത്തൊഴിലാളിയ്‌ക്ക് വെടിയേറ്റ സംഭവത്തിൽ ആയുധ വിദഗ്ധരുടെ സഹായം തേടി പോലീസ്. കടലിൽ വെടിയേറ്റ മേഖലയിലും ബോട്ടിലും പോലീസി തെളിവെടുപ്പ് നടത്തി. വെടിയുണ്ട ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.സംഭവത്തിൽ നാവികസേന ഫയറിംഗ് പരിശീലനം നടത്തിയ സമയവും പരിശോധിക്കുന്നതായി വ്യക്തമാക്കി. കരയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തത് എന്നാണ് പ്രാഥമിക നിഗമനം.
മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ കടലിൽവെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നാവികസേനയാണ് വെടിവെച്ചതെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. എന്നാൽ നാവിക സേന ഇക്കാര്യം നിഷേധിച്ചതോടെ തീരദേശ പോലീസ് കേസ് അന്വേഷിക്കുകയായിരുന്നു.ഫോർട്ട് കൊച്ചിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് വെടിവെയ്പ്പ് നടന്നത്.
നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.സെബാസ്റ്റ്യന്റെ കാതിൽ അഞ്ച് തുന്നലുകളുണ്ട്. ബാലിസ്റ്റിക് വിഗദ്ധരുടെ സഹായത്തോടെ കേസ് അന്വേഷിക്കാനാണ് തീരദേശ പൊലീസിന്റെ തീരുമാനം.
Comments