കോഴിക്കോട് ; വിമാനത്താവളങ്ങളിലൂടെയുള്ള സ്വർണ്ണക്കടത്ത് വർദ്ധിക്കുമ്പോൾ കഴിഞ്ഞ ഏട്ട് മാസത്തിനിടെ കരിപ്പൂരിൽ നിന്ന് മാത്രം പിടികൂടിയത് നൂറ്റി അഞ്ച് കോടി രൂപയുടെ സ്വർണ്ണം . ഈ വർഷം കരിപ്പൂർ വഴി ഉള്ള സ്വർണക്കടത്ത് മുമ്പത്തെക്കാളും ഇരട്ടി ആയി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കസ്റ്റംസ് പിടിക്കുന്നതിന് പുറമെ ഇടക്കാലയളവിൽ പോലീസും 25 കോടിയുടെ സ്വർണം പിടിച്ചെടുത്തു.
ഓഗസ്റ്റിൽ മാത്രം 21 കിലോ സ്വർണമാണ് പിടികൂടിയത്. ഈ സ്വർണത്തിന്റെ മാത്രം വിപണി വില പതിനൊന്ന് കോടി രൂപയാണ്.എട്ട് മാസത്തിനിടെ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് അമ്പത്തി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 43 കിലോ സ്വർണം കരിപ്പൂർ, കൊണ്ടോട്ടി പൊലീസ് പിടിച്ചെടുത്തു.എയർ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആർഐയും വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടാറുണ്ട്.
പരിശോധന കർശനമാക്കിയതോടെ കടത്തിന് പുതിയ രീതികൾ തേടുകയാണ് കാരിയർമാർ. സൈക്കിളിനുള്ളിൽ മെർക്കുറി പൂശി സ്വർണക്കട്ടകളാക്കി കൊണ്ട് വരുന്നതും അടിവസ്ത്രത്തിനുള്ളിൽ സ്വർണ ദ്രാവകം തേച്ചു പിടിപ്പിച്ചു കൊണ്ടു വരുന്നതും ഈ അടുത്തിടെ വ്യാപകമായിട്ടുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട ഭൂരിഭാഗം സംഘങ്ങളും പ്രവർത്തിക്കുന്നത് വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണെന്നാണ് റിപ്പോർട്ടുകൾ.
Comments