യുപിയിൽ കലാപത്തിന് ശ്രമിച്ചതിന്റെ പേരിൽ രണ്ട് വർഷത്തോളം ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച ജാമ്യം ആഘോഷമാക്കുന്ന മാദ്ധ്യമപ്രവർത്തകരെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഭീകരനാണ്. ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ലെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഹത്രാസ് സംഭവം അഴിമുഖം പോർട്ടലിനു വേണ്ടി കവർ ചെയ്യാൻ പോവുകയായിരുന്നു എന്നാണ് കാപ്പന്റെ അവകാശവാദം വ്യാജമാണ്. യാത്രയിൽ കൂടെ ഉള്ളവർ ആരായിരുന്നു എന്ന കാര്യം കാപ്പനും മലയാള മാദ്ധ്യമങ്ങളും മറച്ചു വെക്കുന്നു.
യുപി പോലീസ് പിടികൂടിയപ്പോൾ കാപ്പന്റെ കൂടെയുണ്ടായിരുന്നത് മുസഫർ നഗർ കലാപക്കേസിലെ പ്രതിയും ക്യാമ്പസ് ഫ്രണ്ട് നേതാവുമായ ആതിഖ് ഉർ റഹ്മാൻ, ബെഹ്റയിച്ച് കലാപക്കേസ് പ്രതിയും ക്യാമ്പസ് ഫ്രണ്ട് നേതാവുമായ മസൂദ് അഹമ്മദ്, ഡ്രൈവർ ആലം, ദൽഹി കലാപക്കേസ് പ്രതി ഡാനിഷ് ഖാന്റെ അളിയൻ എന്നിവരായിരുന്നു. ഇതൊക്കെ യുപി പോലീസ് നൽകിയ അഫിഡവിറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഒരു കാർ മുഴുവൻ കലാപകാരികളുമായി റിപ്പോർട്ട് ചെയ്യാൻ പോകുന്ന നിഷ്‌കളങ്കനായ മാദ്ധ്യമപ്രവർത്തകൻ അണോ കാപ്പൻ.
മനോരമയുടെ ലേഖകൻ ബിനുവാണ് സിദ്ദീഖ് കാപ്പനെതിരെ മൊഴി നൽകിയത് എന്നത് പോലും മലയാള മാദ്ധ്യമങ്ങൾ സൗകര്യ പൂർവം മറച്ചുവെക്കുന്നു. ബിനുവിനെതിരെ കൊലവിളി മുഴക്കുകയാണ് പോപ്പുലർ ഫ്രണ്ട് ഇപ്പോൾ. പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു കാപ്പൻ കോടതിയിൽ അവകാശപ്പെട്ടത്. എന്നാൽ ഇഡി അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ശരീഫ്, പി. കോയ അടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളും യുപി പോലീസ് കണ്ടെടുത്തുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. സന്ദീപ് ജി വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്ന്:
സിദ്ദീഖ് കാപ്പന് ജാമ്യം കിട്ടിയത് മലയാള മാധ്യമ ലോകത്തിന് വലിയ ആശ്വാസമായി . കേസരി ബാലകൃഷ്ണപ്പിള്ളക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നല്ലോ കാപ്പൻ .
യുപി പോലീസ് കാപ്പനെ കുറിച്ച് തെളിവുകൾ നിരത്തി നൽകിയ അഫിഡവിറ്റിൽ നിന്ന് ഒരു ഭാഗം താഴെ കൊടുക്കുന്നു . ഹത്രാസ് സംഭവം അഴിമുഖം പോർട്ടലിനു വേണ്ടി കവർ ചെയ്യാൻ പോവുകയായിരുന്നു എന്നാണ് കാപ്പന്റെ അവകാശവാദം . യാത്രയിൽ കൂടെ ഉള്ളവർ ആരായിരുന്നു എന്ന കാര്യം കാപ്പനും മലയാള മാധ്യമങ്ങളും മറച്ചു വെക്കുന്നു .
1) മുസഫർ നഗർ കലാപക്കേസിലെ പ്രതിയും ക്യാമ്പസ് ഫ്രണ്ട് നേതാവുമായ ആതിഖ് ഉർ റഹ്മാൻ .
2) ബെഹ്റയിച്ച് കലാപക്കേസ് പ്രതിയും ക്യാമ്പസ് ഫ്രണ്ട് നേതാവുമായ മസൂദ് അഹമ്മദ്
3) ഡ്രൈവർ ആലം , ദൽഹി കലാപക്കേസ് പ്രതി ഡാനിഷ് ഖാന്റെ അളിയൻ
ഒരു കാർ മുഴുവൻ കലാപകാരികളുമായി റിപ്പോർട്ട് ചെയ്യാൻ പോകുന്ന നിഷ്‌കളങ്കനായ മാധ്യമ പ്രവർത്തകൻ അല്ലേ ?
മനോരമയുടെ ലേഖകൻ ബിനുവാണ് സിദ്ദീഖ് കാപ്പനെതിരെ മൊഴി നൽകിയത് എന്നത് പോലും മലയാള മാധ്യമങ്ങൾ സൗകര്യ പൂർവം മറച്ചുവെക്കുന്നു . ബിനുവിനെതിരെ കൊലവിളി മുഴക്കുകയാണ് പോപ്പുലർ ഫ്രണ്ട് ഇപ്പോൾ .
പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു കാപ്പൻ കോടതിയിൽ അവകാശപ്പെട്ടത് . എന്നാൽ ഇഡി അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ശരീഫ് , പി. കോയ അടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളും യുപി പോലീസ് കണ്ടെടുത്തു .
ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ് . അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല . സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഭീകരനാണ് .
Comments