തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കാറായി എ.എൻ ഷംസീർ എംഎൽഎ. സഭാ തിരഞ്ഞെടുപ്പിൽ 96 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കറായി വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായ അൻവർ സാദത്ത് എംഎൽഎയ്‌ക്ക് 40 വോട്ടുകൾ ലഭിച്ചു. നിയമസഭയുടെ 24ാമത്തെ സ്പീക്കറാണ് ഷംസീർ.
സഭാംഗങ്ങളുടെ അവകാശം സംരക്ഷിക്കാനും, മികവാർന്ന പാരമ്പര്യം കാത്തു സൂക്ഷിക്കാനും ഷംസീറിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറിയ പ്രായത്തിൽ സ്പീക്കറുടെ ചുമതലയേറ്റെടുത്തവർ ഉണ്ട്. ഈ നിരയിലാണ് അങ്ങയുടേയും സ്ഥാനം. പ്രായത്തെ കടന്നു നിൽക്കുന്ന പക്വതയും, പരിജ്ഞാനവും താങ്ങൾക്കുണ്ട്. അത് ഈ സഭയുടെ നടത്തിപ്പിന് മുതൽകൂട്ടാകും എന്നകാര്യത്തിൽ സംശയമില്ല. സഭാകാര്യങ്ങളെ നിഷ്പക്ഷമായി മുന്നോട്ട് നയിച്ച മുൻ സ്പീക്കറും മന്ത്രിയുമായ എം.ബി രാജേഷിന് ഈ അവസരത്തിൽ നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുവ നിരയിൽപ്പട്ടയാൾ സ്പീക്കർ ആകുമ്പോൾ സഭയുടെ മൊത്തം പ്രവർത്തനത്തിലും ആ മാറ്റം പ്രകടമാകും. മതനിരപേഷതയുടെ അനുഭവ പശ്ചാത്തലം കൂടി സ്പീക്കർക്ക് ഉണ്ട്. സഭ നടപടികൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാൻ സ്പീക്കർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർണാഭമായ ചരിത്രമുള്ള നിയമ നിർമ്മാണ സഭയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൂട്ടിച്ചേർത്തു. ആഴമുള്ള ചർച്ചകൾ നടന്ന നിയമസഭയാണ് ഇത്. ഇത്തരം ഗൗരവകരമായ ചർച്ചകളെ മുൻ സ്പീക്കർമാർ പ്രത്സാഹിപ്പിച്ചിട്ടുണ്ട്. പാരമ്പര്യത്തെ ഉയർത്തി പിടിച്ചു മുന്നോട്ട പോകാൻ ഷംസീറിനെ കഴിയട്ടെയെന്നും സതീശൻ ആശംസിച്ചു.
Comments