ഇടുക്കി: എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരനെതിരെ നടപടിയുമായി റവന്യു വകുപ്പ്. എം.എം ലംബോദരൻ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് നിയമ വിരുദ്ധമായി ആണെന്ന് റവന്യു വകുപ്പ് കണ്ടെത്തി. ഇതിനെ തുടർന്ന് ഭൂമിയുടെ പട്ടയം റദ്ദാക്കാൻ റവന്യു വകുപ്പ് നടപടി ആരംഭിച്ചു.
എൻ.ഒ.സി ഇല്ലാതെയാണ് പല നിർമ്മാണവും സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണിയുടെ സഹോദരൻ നടത്തിയത്. സിപ് ലൈനിന്റെ പ്രവർത്തനം അപടകരമായ നിലയിലാണെന്ന് റവന്യു വകുപ്പ് പറയുന്നു. അതേസമയം, റവന്യു വകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് എം.എം ലംബോദരൻ പ്രതികരിച്ചിരിക്കുന്നത്.
ഭാര്യയുടെ പേരിൽ വെള്ളത്തൂവൽ വില്ലേജിലെ ഇരുട്ടുകാനത്ത് സിപ് ലൈൻ ലംബോദരൻ തുടങ്ങുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. വെള്ളത്തൂവൽ ഉൾപ്പെടെ 8 വില്ലേജുകളിൽ റവന്യു വകുപ്പ് താൽക്കാലിക നിർമിതികൾക്ക് പോലും എൻഒസി നൽകിയിരുന്നില്ല. കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രം അനുമതിയുള്ള ഭൂമിയിലാണ് സിപ് ലൈൻ പദ്ധതി കൊണ്ടുവരാൻ നിയമവിരുദ്ധമായി ലംബോദരൻ ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.
Comments