ന്യൂഡൽഹി : ഡൽഹിയിൽ വീണ്ടും ലൗ ജിഹാദ്. മുസ്ലീം യുവാവ് ഹിന്ദുവാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ഹിന്ദു യുവതിയെ വിവാഹം കഴിച്ചു. അഭിഭാഷകൻ കൂടിയായ ഇർഷാദ് അലി എന്നയാളാണ് ഹിന്ദു യുവതിയെ പ്രണയക്കെണിയിൽ കുടുക്കിയത്. വിവാഹ ശേഷം യുവതിയെ നിർബന്ധിച്ച് മതം മാറ്റാനുള്ള ശ്രമങ്ങളും നടന്നു. സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
2011 ൽ അഭിഭാഷകനായ ഇർഷാദിന് കീഴിൽ ഇന്റേൺ ആയി ജോലി ചെയ്യാൻ എത്തിയതായിരുന്നു യുവതി. ഗുഡ്ഡു ചൗധരി എന്ന പേരിലാണ് ഇയാൾ അന്ന് സ്വയം പരിചയപ്പെടുത്തിയത്. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി ഇയാൾ മാ ദുർഗ്ഗയുടെ ടാറ്റുവും ചെയ്തു. തുടർന്ന് യുവതിയെ പ്രണക്കെണിയിലാക്കുകയായിരുന്നു.
2015 ൽ ഇവർ വിവാഹിതരായി. ഹൈന്ദവ ആചാരപ്രകാരമാണ് വിവാഹം നടന്നത്. എന്നാൽ വിവാഹശേഷം ഭർതൃവീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മുസ്ലീമാണെന്ന് യുവതിക്ക് മനസിലായത്. ഇർഷാദ് വിവാഹിതനാണെന്നും ആദ്യ ഭാര്യയിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ടെന്നും വ്യക്തമായി. ഇതോടെ യുവതിയോടും ഇയാൾ മതം മാറാൻ നിർബന്ധിച്ചു. അതിനായി മുറിയിൽ അടച്ചിട്ട് മർദ്ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
ആറ് വർഷത്തോളം ഈ പീഡനം തുടർന്നു. എന്നാൽ മതം മാറാൻ യുവതി തയ്യാറായില്ല. 2021 ൽ ഇയാൾ യുവതിയെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിച്ചു. പുറം ലോകവുമായി ബന്ധപ്പെടാനോ മറ്റുള്ളവരുമായി സംസാരിക്കാനോ യുവതിയെ അനുവദിച്ചില്ല. കലിമ വായിക്കാനും നമാസ് ചെയ്യാനും ഇർഷാദ് നിർബന്ധിച്ചുകൊണ്ടേയിരുന്നു. നിരന്തരം ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഒരു ദിവസം വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി യുവതി വീട് വിട്ട് ഓടിപ്പോയി. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ വൈദ്യ പരിശോധനയിൽ യുവതിയുടെ ദേഹത്ത് 28 മുറിവുകൾ കണ്ടെത്തി. ഇവരുടെ എല്ലും ഒടിഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
Comments