ലഖ്നൗ: ഹാമിർപൂരിലെ സിറ്റി ഫോറസ്റ്റ് പാർക്കിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ. കേസിലെ പ്രതികളായ 7 പേരുടെയും വീടുകൾ അനധികൃത നിർമ്മിതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചു നീക്കി.
കഴിഞ്ഞ മാസമായിരുന്നു സുഹൃത്തിനൊപ്പം സിറ്റി ഫോറസ്റ്റ് പാർക്കിലെത്തിയ പെൺകുട്ടിയെ ആറ് പേർ ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഓഗസ്റ്റ് 16ന് കനയ്യ, പ്രീതം, മുഹമ്മദ് ഫൈസൽ എന്നിവർ ഉൾപ്പെടെ 6 പേരെ പോലീസ് പിടികൂടിയിരുന്നു.
പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച ശേഷം പ്രതികൾ, വസ്ത്രങ്ങൾ വലിച്ചു കീറി ദൃശ്യങ്ങൾ പകർത്തി. പ്രതികൾ പിന്നീട് പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തി.
കേസിൽ പിന്നീട് രണ്ട് പേരെ കൂടി പോലീസ് പിടികൂടി. തുടരന്വേഷണത്തിൽ. എട്ടിൽ ഏഴ് പ്രതികളും അനധികൃതമായി നിർമ്മിച്ച വീടുകളിലാണ് താമസിക്കുന്നത് എന്ന് കണ്ടെത്തി. തുടർന്ന്, പോലീസിന്റെയും ഹാമിർപുർ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ച് ഇവർ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയായിരുന്നു.
Comments