ധാക്ക:സന്താൾ ഗോത്രവർഗത്തിന് നേരെ കയ്യേറ്റവുമായി ഇസ്ലാമിസ്റ്റുകൾ. ബംഗ്ലാദേശിലെ ദിനാജ്പൂരിലാണ് സംഭവം. അടുത്തിടെ സർക്കാർ ഇടപെട്ട് ഒരുക്കിയ സ്ഥലത്തെ വീടുകളാണ് ഇസ്ലാമിസ്റ്റുകൾ ഭീഷണിമുഴക്കി കയ്യേറുന്നത്. പ്രദേശത്തെ സന്താൾ ഹിന്ദു വീടുകൾ മതമൗലികവാദികൾ കൂട്ടമായെത്തി കയ്യേറുകയാണെന്ന് ഇരകൾ പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സന്താൾ ഹിന്ദുക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത് . സർക്കാരിൽ നിന്ന് വീടിന്റെ രേഖകൾ വാങ്ങിയ ശേഷം വീട്ടിലെത്തിയപ്പോൾ ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തിയതായി രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു. രേഖകളെല്ലാം പരാതിക്കാരുടെ പക്കലുണ്ടെങ്കിലും വീടുകളിൽ ഇസ്ലാമിസ്റ്റുകളാണ് താമസിക്കുന്നത്.
ചിൽമാൻ ഖാൻ ദിഗിയുടെ മൂന്ന് ദിക്കുകളിലായി 52 സന്താൾ ഹിന്ദു കുടുംബങ്ങൾക്ക് അഭയ പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. എന്നാൽ, മൂന്നാം ഘട്ടത്തിൽ അനുവദിച്ച വീടുകളിലെ 12 കുടുംബങ്ങൾക്ക് ഇസ്ലാമിസ്റ്റുകളുടെ തടസ്സങ്ങൾ കാരണം വീടുകളിലേക്ക് പോകാൻ കഴിയുന്നില്ലെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പരാതിക്കാരുടെ തീരുമാനം. വീടുകൾക്ക് അവകാശവാദം ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
Comments