തിരുവനന്തപുരം : ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനിൽ സെൽവരാജ് (46) ആണ് കിണറ്റിൽ ചാടിയത്. നടുറോഡിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
2021 ആഗസ്റ്റ് 31 ന് ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ വച്ച് സെൽവരാജ് ഭാര്യയായ പ്രഭയെ(37) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടുകയായിരുന്നു. സെൽവരാജിനെ കാണാതായ വിവരം ഇയാളുടെ അമ്മയാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് കഴക്കൂട്ടത്ത് നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ എത്തി ഇയാളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു.
പോത്തൻകോട് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Comments