ബംഗളൂരു: കർണാടകയിൽ ഹിന്ദു പെൺകുട്ടിയെയും കുടുംബത്തെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർത്ത് ഹിന്ദു സംഘടനാ പ്രവർത്തകർ. പുത്തൂർ സ്വദേശിയായ അമീറിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. ഹിന്ദു ജാഗരണ വേദിക്, ബജ്രംഗ്ദൾ പ്രവർത്തകർ ചേർന്നാണ് യുവാവിനെ പിടിച്ചുകെട്ടിയത്.
അജിത് എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ യുവതിയെയും കുടുംബത്തെയും മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. പുത്തൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അമീർ. ഇതേ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയെയും കുടുംബത്തെയും മതപരിവർത്തനത്തിന് ഇരായാക്കാൻ ശ്രമിച്ചത്. എന്നാൽ ഇക്കാര്യം ഹിന്ദു സംഘടനാ പ്രവർത്തകരുടെ അടുത്ത് എത്തുകയായിരുന്നു.
യുവാവിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അജിത്തെന്ന പേര് വ്യാജമാണെന്നും യഥാർത്ഥ പേര് അമീറെന്നാണെന്നും പ്രവർത്തകർ തിരിച്ചറിയുകയായിരുന്നു. ഇതേ തുടർന്ന് അമീറിനെ പിടിച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
Comments