ന്യൂഡൽഹി : റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്തതിലൂടെ ലാഭം കൊയ്ത് ഇന്ത്യ. ആഭ്യന്തര ക്രൂഡോയിലിന് വിന്റ്‌ഫോൾ ടാക്‌സ് ചുമത്തിയതിലൂടെ 35,000 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ സംഘർഷത്തെ തുടർന്നുണ്ടായ വിലക്കയറ്റം കണക്കിലെടുത്താണ് കേന്ദ്രം വിന്റ്‌ഫോൾ ടാക്‌സ് ഏർപ്പെടുത്തിയത്.
യുക്രെയ്‌നെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങൾ റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. റഷ്യയെ സാമ്പത്തിക സമ്മർദ്ദത്തിലാക്കണമെന്ന് ആഹ്വാനം ചെയ്താണ് ലോകരാജ്യങ്ങൾ ഒന്നിച്ച് റഷ്യയെ വിലക്കിയത്. എന്നാൽ ഇത്തരം സമ്മർദ്ദങ്ങൾക്ക് മുന്നിൽ പതറാതെ ഇന്ത്യ ക്രൂഡോയിൽ ഇറക്കുമതി തുടർന്നു. റഷ്യയിൽ നിന്ന് വിലക്കുറവിൽ ക്രൂഡോയിൽ ലഭ്യമായതോടെയാണ് രാജ്യം ഇറക്കുമതി ചെയ്തത്.
ഏറ്റവും മികച്ച ഇടപാട് എന്നാണ് ഈ നീക്കത്തെക്കുറിച്ച് എസ് ജയ്ശങ്കർ പറഞ്ഞത്. ചൈന കഴിഞ്ഞാൽ റഷ്യൻ ക്രൂഡ് ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമായും ഇന്ത്യ മാറി.
ഏപ്രിൽ-മെയ് മാസങ്ങളിൽ 11.2 ബില്യൺ ഡോളറിനാണ് രാജ്യം മിനറൽ ഓയിൽ വാങ്ങിയത്. മാർച്ച് മുതൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ച് 12 ബില്യൺ ഡോളറിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഇത് 5 ബില്യണായിരുന്നു. ഇത് രണ്ടാം തവണയാണ് ആഗോള എണ്ണ വിപണിയിൽ ഇന്ത്യ ഇത്രമാത്രം ലാഭം കൊയ്യുന്നത്. 2020 ൽ രാജ്യാന്തര തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ 25,000 കോടിയാണ് രാജ്യം ലാഭിച്ചത്.
Comments