ജയ്പൂർ : നബി വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യം. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. മുഹമ്മദ് നബിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചുവെന്ന് ആരോപിച്ചാണ് കൊലവിളി.
ജ്ഞാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ടാണ് ബിജെപി പ്രവർത്തക പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെ ഇവർക്ക് വധഭീഷണി കത്ത് ലഭിച്ചു. നബിക്കെതിരെ സംസാരിച്ചാൽ തലയറുക്കുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് ഉദയ്പൂരിൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവവും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഉദയ്പൂരിൽ സംഭവിച്ചത് പോലുള്ള കൊല നടക്കുമെന്നാണ് ഭീഷണി.
സംഭവത്തിൽ ബിജെപി പ്രവർത്തക പോലീസിൽ പരാതി നൽകി. എന്നാൽ കത്ത് ഒരു കുട്ടിയാണ് എഴുതിയത് എന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments