ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർന്ന് നാട്ടുകാർ. മൂന്നംഗ സംഘത്തെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശിലെ അസംഗഡിലായിരുന്നു ഹിന്ദു കുടുംബങ്ങളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം നടന്നത്.
അസംഗഡ് സ്വദേശികളായ രവീന്ദ്ര, മഹേന്ദ്ര, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രേതബാധയുടെ പേരിലായിരുന്നു ഇവർ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചത്. പ്രദേശത്തെ വീട്ടിൽ എത്തിയ ഇവർ അവിടെ പ്രേതബാധയുണ്ടെന്നും, ക്രിസ്ത്യൻ മതം സ്വീകരിക്കുകയല്ലാതെ മറ്റ് പ്രതിവിധിയില്ലെന്നും വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിൽ ഭയന്ന വീട്ടുകാർ മതം മാറാൻ ഒരുക്കമാണെന്ന് അറിയിച്ചു. എന്നാൽ ഇതിനിടെ ഇക്കാര്യം പ്രദേശവാസികൾ അറിഞ്ഞതോടെയാണ് മതപരിവർത്തന ശ്രമം പരാജയപ്പെട്ടത്.
മതം മാറ്റാനായി വീട്ടിലെത്തിയ സംഘത്തം കൂട്ടമായെത്തിയ പ്രദേശവാസികൾ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിന് ഏൽപ്പിച്ചു. ഇവരുടെ പക്കൽ നിന്നും ബൈബിൾ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് പേർക്കുമെതിരെ ഉത്തർപ്രദേശ് നിർബന്ധിത മതപരിവർത്തന നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Comments