ബർമിങ്ഹാമിൽ ക്ഷേത്രത്തിന് പുറത്ത് സുരക്ഷയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കത്തിയുമായെത്തിയ 18കാരനെയാണ് പിടികൂടിയത്. വെസ്റ്റ് മിഡ്ലാൻഡ്സിൽ സ്പോൺ ലെയ്നിലെ ദുർഗാ ക്ഷേത്രത്തിന് മുന്നിൽ നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുംഖംമൂടി ധരിച്ചെത്തിയ ഒരു കൂട്ടം ആളുകളാണ് ആക്രമണം നടത്തിയത്. ഇവർ ഉദ്യോഗസ്ഥർക്ക് നേരെ ആക്രോശിക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. പിന്നാലെ ചിലർ പോലീസ് ഉദ്യോഗസ്ഥരെ പിടിച്ച് മാറ്റിയ ശേഷം ക്ഷേത്രത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസാണ് അക്രമിയെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ പടക്കങ്ങളും മറ്റും എറിഞ്ഞതായും പ്രസ്താവനയിൽ പറയുന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ചില കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ മുസ്ലീം സംഘടനകൾ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് ക്ഷേത്രത്തിന് മുന്നിൽ നിന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടന്നത്.
Comments