ന്യൂഡൽഹി: കേരളത്തിൽ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി ജസ്റ്റിസ് സിരിജഗൻ സമിതി .സുപ്രീം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. എബിസി ചട്ടങ്ങൾ നടപ്പിലാക്കാത്തതാണ് തെരുവ് നായകൾ ക്രമാതീതമായി വർദ്ധിച്ചത് എന്ന് സമിതി ചൂണ്ടിക്കാട്ടി.
പട്ടി പിടുത്തക്കാരെ കിട്ടാൻ ഇല്ലാത്തത് കാരണം ആണ് ചട്ടം നടപ്പാക്കാൻ കഴിയാത്തത് എന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായും സമിതി പറഞ്ഞു.തെരുവ് നായകളുടെ എണ്ണം അടിയന്തിരമായി കുറച്ച് കൊണ്ട് വരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കണമെന്നും സമിതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
കേരളത്തിൽ തെരുവുനായ്ക്കളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നതിന് രണ്ട് കാരണങ്ങളാണ് സമിതി ചൂണ്ടിക്കാണിക്കുന്നത്. 2001ൽ നിലവിൽവന്ന എ.ബി.സി. ചട്ടങ്ങൾ സുപ്രീം കോടതി ഇടപെടൽ ഉണ്ടാകുന്ന 2015 വരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. വീടുകളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതികളുടെ അഭാവമാണ് നായകൾ വർദ്ധിക്കുന്നതിന് രണ്ടാമത്തെ കാരണമായി സമിതി ചൂണ്ടിക്കാണിക്കുന്നത്.
സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിൽ ഉള്ളതിനേക്കാളധികം തെരുവുനായകൾ കേരളത്തിലുണ്ടെന്നും സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. തെരുവുനായകളുടെ എണ്ണം കണക്കാക്കുന്നതിന് ഇപ്പോഴുള്ള നടപടിക്രമങ്ങൾ പരിഷ്കരിക്കണമെന്നും സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Comments