കണ്ണൂർ : രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയതിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് പിഎഫ്‌ഐ നേതാക്കൾ. സംസ്ഥാനത്തുടനീളം വ്യാപക ആക്രമണങ്ങളാണ് നടത്തുന്നത്. റോഡ് ഉപരോധിച്ചും കടകൾ അടിച്ച് തകർത്തും വാഹനങ്ങളുടെ ചില്ല് തകർത്തുമാണ് ഇവരുടെ ആക്രമണം. കണ്ണൂരിൽ പത്രവാഹനത്തിന് നേരെ ബോംബേറും നടന്നു. ഉളിയിലാണ് സംഭവം.
കണ്ണൂർ നഗരത്തിൽ കടകൾ അടഞ്ഞ് കിടക്കുകയാണ്. സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന വഴിയിൽ മൂന്നിടങ്ങളിൽ നിന്ന് അക്രമികൾ വാഹനങ്ങൾക്ക് നേരെ കൂട്ടംകൂടി നിന്ന് കല്ലെറിയുകയാണ്.
പത്രവാഹനത്തിന് നേരെയും ബോംബേറ് നടന്നു. നാട്ടുകാരുടെ കാറിന്റെ ചില്ല് അക്രമികൾ അടിച്ച് തകർത്തു. വിമാനത്താവളത്തിലേക്ക് പോയ ട്രാവലറിന്റെ ചില്ലും തകർത്തിട്ടുണ്ട്. വളപട്ടണം മേഖലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെയും കല്ലേറുണ്ടായി. 15 കാരിയായ പെൺകുട്ടിക്ക് പരിക്കേറ്റു.
ആക്രമണങ്ങളെത്തുടർന്ന് കണ്ണൂരിൽ 25 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Comments