ന്യൂഡൽഹി: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റിന്റെ റിമാൻഡ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് ലക്ഷ്യമിട്ടിരുന്നുവെന്നാണ് ഇഡി പറയുന്നത്. പറ്റ്‌നയിലെ റാലിയിൽവെച്ച് പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് ഭീകരർ ആസൂത്രണം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ബിഹാറിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർഫ്രണ്ട് ഭീകര കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഉത്തർപ്രദേശിലെ ഹിന്ദു നേതാക്കളെ ആക്രമിക്കാനും, പ്രധാന സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താനും പോപ്പുലർഫ്രണ്ടുകാർ പദ്ധതിയിട്ടു. ഇതിനായി വൻതോതിൽ ആയുധ ശേഖരം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കേരളത്തിൽ നിന്നും അറസ്റ്റിലായ നേതാവ് ഷഫീഖ് പേയത്തിനെതിരെയും ഗുരുതര ആരോപണങ്ങൾ ഇഡിയുടെ റിപ്പോർട്ടിലുണ്ട്. പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിൽ ഇയാൾക്കും പങ്കുണ്ട്. ജൂലൈ 12 നായിരുന്നു പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നത്. ഇതിനായി ഭീകരവാദ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചത് ഷഫീഖ് ആണ്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി പോപ്പുലർഫ്രണ്ട് 120 കോടി രൂപ ശേഖരിച്ചിട്ടുണ്ടെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Comments