മലപ്പുറം; എസ്ഡിഐയുടെ മുഖ്യശത്രു ലീഗാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. എസ്ഡിപിഐയെപ്പോലുള്ള സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സിപിഎമ്മിന്റേത്. പരസ്യമായും രഹസ്യമായും പ്രോത്സാഹിപ്പിച്ച ചരിത്രം മാർക്‌സിസ്റ്റ് പാർട്ടിക്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
എസ്ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധം കേന്ദ്രത്തിനു അറിയാവുന്നത് കൊണ്ടാണ് റെയ്ഡ് വിവരം കേരള പോലീസിൽ നിന്നും മറച്ചു വച്ചത്.തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ ജനിപ്പിച്ചതും വളർത്തിയതും സിപിഐഎം ആണ്.അത് ലീഗിന്റെ തലയിൽ കെട്ടി വെക്കേണ്ടെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.പാപ ഭാരത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സിപിഐഎമ്മിനാകില്ല. കേരളീയ സമൂഹത്തിന് ഈ കാര്യങ്ങൾ നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സ്‌കൂൾ പ്രവർത്തന സമയം മാറ്റാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കും. നടപ്പാക്കിയാൽ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കും ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്.
Comments