പാറ്റ്ന: ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രതീകമായ കിഷൻഗഞ്ചിലെ ബുദ്ധി കാളി മാതാ ക്ഷേത്രത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രാർത്ഥനയ്ക്കെത്തി. ബീഹാറിലെ പാർട്ടിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.
കിഷൻഗഞ്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധി കാളി മാതാ ക്ഷേത്ര പരിസരത്ത് 50 ശതമാനത്തിലേറെ മുസ്ലിം ജന വിഭാഗമാണ് താമസിക്കുന്നത്. നൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിന് ഭൂമി നൽകിയത് ഒരു മുസ്ലിം നവാബായിരുന്നു. ക്ഷേത്ര ദർശനത്തിനിടെ അദ്ദേഹം ആരതി നടത്തുന്നത്തിന്റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.
ഉച്ച കഴിഞ്ഞു ബിഹാറിലെ പൂർണിയ ജില്ലയിൽ സംഘടിപ്പിച്ച പടുകൂറ്റൻ റാലിയിൽ അദ്ദേഹം പങ്കെടുത്തു. കഴിഞ്ഞ മാസം ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് സംസ്ഥാന പാർട്ടിയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ മറികടക്കുന്നതിനായി എം എൽ എ, എം പി തുടങ്ങിയ മുതിർന്ന നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. തുടർന്ന് ശാസ്ത്ര സീമ ബാൽ ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തിയെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
Comments